Saturday, February 21, 2009

അബൂഗുറൈബ് ഇനി ബഗ്ദാദ് സെന്‍ട്രല്‍ ജയില്‍

ബഗ്ദാദ്: അമേരിക്കന്‍ സൈനിക ക്രൂരതയുടെ പ്രതീകമായ അബൂഗുറൈബ് ജയില്‍ പുനരുദ്ധാരണത്തിന് ശേഷം ഇറാഖ് അധികൃതര്‍ തുറന്നു. അബൂഗുറൈബ് എന്നതിന് പകരം ബഗ്ദാദ് സെന്‍ട്രല്‍ ജയില്‍ എന്ന പേരിലാണ് ഇറാഖി പോലിസിന്‍റെ കീഴിലുള്ള ഈ ജയില്‍. നാനൂറോളം ജയില്‍പുള്ളികളാണ് ഇതിലുള്ളതെന്ന് ജയില്‍ മേധാവി ശരീഫ് മുര്‍തദാ അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
2003ല്‍ അമേരിക്കന്‍ സഖ്യസൈന്യത്തിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് വിദേശസൈന്യം പിടികൂടിയ നൂറുകണക്കിന് ഇറാഖികളെയാണ് അബൂഗുറൈബില്‍ താമസിപ്പിച്ചിരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച മൃഗീയമായ പീഡനചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലോകത്തെങ്ങും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധം അലയടിച്ചത്. അതിക്രൂരമായ ശാരീരിക മാനസിക പീഡനമുറകളാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖി തടവുകാര്‍ക്കെതിരെ പ്രയോഗിച്ചത്. മര്‍ദനത്തിന്‍റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതും അതില്‍ ആനന്ദം കണ്ടെത്തിയതും അമേരിക്കന്‍ പട്ടാളക്കാരായിരുന്നു. ആ സംഭവങ്ങളെ തുടര്‍ന്ന് അബൂഗുറൈബ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോരാട്ടം ശക്തമായി. പോരാളികളുടെ ശക്തമായ ആക്രമണങ്ങളെ തുടര്‍ന്ന് 2006ല്‍ അബൂഗുറൈബ് അടച്ചുപൂട്ടാന്‍ അമേരിക്ക തയാറായി.

No comments: