Friday, February 20, 2009

സഖ്യസര്‍ക്കാരുമായി നെതന്യാഹു; ഇറാന്‍ മുഖ്യവെല്ലുവിളിയെന്ന്

വാര്‍ത്താസമ്മേളനത്തിന് ശേഷം നെതന്യാഹുവും പെരസും ഹസ്തദാനം ചെയ്യുന്നു
ജറൂസലം: ഇസ്രായേലില്‍ ലികുഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ വരുമെന്നുറപ്പായി. ലികുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസ് ക്ഷണിച്ചു. 42 ദിവസമാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് നെതന്യാഹുവിന് മുമ്പിലുള്ളത്. തീവ്രവലതുകക്ഷിയായ അവിഗ്ദോര്‍ ലിബര്‍മാന്‍റെ ഇസ്രായേല്‍ ബെയ്തെയ്നുവിന്‍റെ പിന്തുണ ഇതിനകം നേടിക്കഴിഞ്ഞ നെതന്യാഹു, സിപി ലിവ്നി നയിക്കുന്ന കാദിമയെയും യഹൂദ് ബറാക് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയെയും സര്‍ക്കാരില്‍ ചേരാന്‍ ക്ഷണിച്ചു. പെരസിനോടൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു കക്ഷികളെ ഐക്യസര്‍ക്കാരിലേക്ക് ക്ഷണിച്ചത്. ഇപ്പോള്‍ തന്നെ കേവലഭൂരിപക്ഷംആയെങ്കിലും ഐക്യസര്‍ക്കാരാണ് തന്‍റെ ലക് ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനാണ് ഇസ്രായേലിന്‍റെ മുഖ്യവെല്ലുവിളിയെന്ന് നെതന്യാഹു വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഇറാന്‍ അപകടകാരിയാണ്. ഇറാന്‍റെ തീവ്രവാദശക്തികള്‍ ഞങ്ങള്‍ക്ക് വടക്കുനിന്ന് ഭീഷണിയുയര്‍ത്തുന്നുവെന്ന് ലബനാനിലെ ‍പോരാളിവിഭാഗമായ ഹിസ്ബുല്ലയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

No comments: