Monday, February 2, 2009

ഉര്‍ദുഗാനെതിരെ സയണിസ്റ്റ് ലോബി രംഗത്ത്


ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസിനെതിരെ രൂക്ഷമായി സംസാരിക്കുകയും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് വേദിയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്ത തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ സയണിസ്റ്റ്ലോബി തീവ്രശ്രമം നടത്തുന്നതായി പ്രമുഖ ഇസ്രായേലി പത്രം 'ഹാരെറ്റ്സ്'. വിവിധ രാജ്യങ്ങളിലുള്ള ജൂതകൂട്ടായ്മകള്‍ ഉര്‍ദുഗാനെ മൂലക്കിരുത്താന്‍ തുര്‍ക്കി സൈന്യത്തില്‍ സമ്മര്‍ദം ചെലുത്തുകയാണത്രെ.

യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളെ നിഷ്ഫലമാക്കാന്‍ ഇനി അനായാസം സാധിക്കുമെന്നാണ് സയണിസ്റ്റ് കണക്കുകൂട്ടല്‍. ഇസ്രായേലിനെതിരെ ഉര്‍ദുഗാന്‍ വൈകാരിക പ്രകടനം നടത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങളെ തുര്‍ക്കിക്കെതിരെ തിരിക്കാന്‍ പ്രയാസമില്ലെന്ന് സയണിസ്റ്റുകള്‍ കരുതുന്നു. മറുവശത്ത്, തുര്‍ക്കിയുടെ ഇ.യു അംഗത്വത്തിന് ഉര്‍ദുഗാനെ പോലുള്ളവര്‍ തടസമാണെന്ന് തുര്‍ക്കി സൈന്യത്തെ ധരിപ്പിക്കാനാണ് ജൂതലോബിയുടെ ശ്രമം.
എന്നാല്‍, സൈന്യത്തെ ഉപയോഗിച്ച് ഉര്‍ദുഗാനെ മറിച്ചിടുക പഴയ പോലെ എളുപ്പമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ഇസ്രായേലിനെതിരായ കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറാന്‍ ഉര്‍ദുഗാനില്‍ സമ്മര്‍ദം ചെലുത്തുകയെന്നതാണ് സയണിസ്റ്റ് ലോബിയുടെ മിനിമം ലക് ഷ്യം.
തുര്‍ക്കി ഒരിക്കലും നിഷ്പക്ഷ മാധ്യസ്ഥനല്ലെന്നും ഇസ്രായേലിനെ മാനിക്കാന്‍ ഉര്‍ദുഗാന്‍ തയാറാകണമെന്നും ഇസ്രായേല്‍ നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.

No comments: