Friday, February 6, 2009

സര്‍ക്കാര്‍ വിരുദ്ധ യുദ്ധം തുടരുമെന്ന് സോമാലിയന്‍ ഗ്രൂപ്പുകള്‍

ശൈഖ് ശരീഫ്
മൊഗദീശു: സര്‍ക്കാരിനെതിരായ യുദ്ധം തുടരുമെന്ന് സോമാലിയയിലെ നാല് പോരാളി ഗ്രൂപ്പുകള്‍ വ്യക്തമാക്കി. പുതിയ പ്രസിഡന്‍റ് ശൈഖ് ശരീഫ് ശൈഖ് അഹ് മദിന്‍റെ സര്‍ക്കാരിനെതിരെ യുദ്ധം ശക്തമാക്കാന്‍ ഈ ഗ്രൂപ്പുകള്‍ ഇസ്ലാമിക് പാര്‍ട്ടി എന്ന പേരില്‍ പുതിയ കൂട്ടായ്മക്ക് രൂപംനല്‍കി. ജിബൂത്തി കരാര്‍ അംഗീകരിക്കുക വഴി വഞ്ചനയാണ് ശൈഖ് ശരീഫ് നടത്തിയതെന്ന് ഗ്രൂപ്പുകള്‍ ആരോപിച്ചു. ഇസ്ലാമിക് കോര്‍ട്സ് (അസ്മര്‍റാ ഗ്രൂപ്പ്), റാസ് കാംബൂനി വിംഗ്, ഇസ്ലാമിക് ഫ്രണ്ട്, അല്‍ഫാറൂഖ് വിംഗ് എന്നിവയാണ് പുതിയ കൂട്ടായ്മയിലുള്ളത്. പുതിയ സര്‍ക്കാരിനെതിരെ സര്‍വശക്തിയുമുപയോഗിക്കുമെന്ന് പാര്‍ട്ടി‍ മുന്നറിയിപ്പ് നല്‍കി.

ഇസ്ലാമിക് കോര്‍ട്സ് സ്ഥാപക നേതാവും മിതവാദിയുമായ ശൈഖ് ശരീഫ് ആറ് ദിവസം മുമ്പ് ജിബൂത്തിയില്‍ സോമാലിയന്‍ പാര്‍ലമെന്‍റംഗങ്ങളുടെ രഹസ്യബാലറ്റിലൂടെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ വരവോടെ സോമാലിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പുതുജീവന്‍ വെക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് പോരാളി ഗ്രൂപ്പുകളുടെ പുതിയ നീക്കം. രാജ്യത്തിന്‍റെ പരമാധികാരം തിരിച്ചുപിടിക്കുകയും സമാധാനവും സുര‍ക്ഷയും പുനസ്ഥാപിക്കുകയുമാണ് തന്‍റെ മുഖ്യലക് ഷ്യങ്ങളെന്ന് സ്ഥാനമേറ്റ ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

No comments: