Monday, April 14, 2008

രക്തസാക്ഷിത്വം കൊതിച്ചു, എത്തിയത് അധിനിവേശ തടവറയില്‍

പിറന്ന മണ്ണിന്‍റെ മോചനത്തിന് വേണ്ടി രക്തസാക്ഷിയാകാന്‍ കൊതിച്ച് അധിനിവേശ തടവറയിലെത്തിപ്പെട്ട കഥ പറയുകയാണ് ഈയിടെ മോചിതയായ ഫല‍സ്തീന്‍ യുവതി ഗാദ അഹ് മദ് ഈസാ അത്തീതി. ആറു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2008 മാര്‍ച്ചിലാണ് ഈ മുപ്പതുകാരി വിട്ടയക്കപ്പെട്ടത്. ദക്ഷിണ വെസ്റ്റ് ബാങ്കില്‍ അല്‍ഖലീല്‍ പട്ടണത്തിലെ അല്‍ഉറൂബ് ക്യാമ്പ് സ്വദേശിയായ ഗാദ 2002 ആഗ്സ്റ്റ് എട്ടിനാണ് പിടിയിലാകുന്നത്. സഹപ്രവര്‍ത്തക സമീറ അല്‍ജനാസിറയുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ചാവേറാക്രമണ ഓപറേഷന്‍ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് ഫതഹ് അനുകൂലിയായ ഗാദയെ ഇസ്രായേലി സൈന്യം
പിടികൂടിയത്
2002ഏപ്രിലില്‍ ജെനീന്‍ ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതാണ് രക്തസാക്ഷി ഓപറേഷനെ കുറിച്ച് ചിന്തിക്കാന്‍ ഗാദയെയും സമീറയെയും പ്രേരിപ്പിച്ചത്. നിരവധി കുട്ടികളുടെ ജീവന്‍ കവര്‍ന്ന ഏപ്രില്‍ ആക്രമണത്തിലാണ് മുതിര്‍ന്ന ഹമാസ് നേതാവ് ശൈഖ് സ്വലാഹ് ശഹാദയും രക്തസാക്ഷിയായത്. ചാവേറാക്രമണത്തെ കുറിച്ച് ചിന്തിച്ച ദിനങ്ങള്‍ കടുത്ത അന്ത:സംഘര്‍ഷത്തിന്‍റേതായിരുന്നുവെന്ന് ഗാദ പറയുന്നു. നാടിന്‍റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി തന്നാലാവുന്നത് ചെയ്യണമെന്ന ഉല്‍ക്കടമായ ആഗ്രഹവും രക്തസാക്ഷിത്വത്തിലൂടെ ശാശ്വത മോക്ഷമുണ്ടെന്ന പ്രതീക്ഷയും ഒരുവശത്ത്. പദ്ധതി നടപ്പാക്കുന്ന പക്ഷം കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച വ്യാകുലത മറുവശത്തും. ചാവേറാക്രമണം നടത്തുന്നവരുടെ വീട് തകര്‍ക്കുകയും ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും എന്നത് സയണിസ്റ്റ് ശക്തിയുടെ മിനിമം നടപടിയായിരുന്നു. അവസാനം ജന്‍മനാടിന് വേണ്ടി മരണത്തെ പുല്‍കാന്‍ ആ ധീരവനിതകള്‍ തീരുമാനിച്ചു. സ്ത്രീകളടക്കം അനവധി പേര്‍ വിജയകരമായി രക്തസാക്ഷി
ബോംബാക്രമണം നടത്തിയത് ഇരുവര്‍ക്കും ആത്മവിശ്വാസമേകി.
മിനിറ്റുകള്‍ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലായി പൊട്ടിത്തെറിക്കാനായിരുന്നു ഇരുവരും
പദ്ധതിയിട്ടത്. തെല്‍അവീവിലെ ഒരു ബാങ്കില്‍ ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ശമ്പളം വാങ്ങാനെത്തുമ്പോള്‍ പൊട്ടിത്തെറി നടത്താന്‍ നിശ്ചയിച്ചു. തങ്ങളുടെ സന്ദേശവും ഒസ്യത്തുമടങ്ങുന്ന വീഡിയോ ഇരുവരും തയാറാക്കി. എന്നാല്‍ നിശ്ചിത സമയത്തിന് ആറ് മണിക്കൂര്‍ മുമ്പ് ഇരുവരും അധിനിവേശ സൈന്യത്തിന്‍റെ പിടിയിലായി. പദ്ധതിയില്‍ എന്തോ എവിടെയോ ചോര്‍ച്ച സംഭവിച്ചെന്ന് പറയുന്ന ഗാദ പക്ഷേ,തന്‍റെ സഹപ്രവര്‍ത്തകരെ സംശയത്തിന്‍റെ മുന തിരിയുന്നത് ഇഷ്ടപ്പെടുന്നില്ല

ചാവേറാക്രമണ നീക്കം പാളിയതിന്‍റെ ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാകാന്‍ ഒരു വര്‍ഷത്തോളം വേണ്ടി വന്നതായി അവര്‍ വെളിപ്പെടുത്തുന്നു. നാല്‍പത് ദിവസത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് 29 സിറ്റിംഗ് നീണ്ട വിചാരണക്ക് ശേഷം ഇസ്രായേല്‍ കോടതി ഗാദയെ ആറ് വര്‍ഷവും സമീറയെ ആറര വര്‍ഷവും തടവിന് ശിക്ഷിച്ചു
ഇസ്രായേല്‍ തടവറയിലെ കാളരാത്രികള്‍ ഭീതിയോടെയാണ് ഗാദ ഓര്‍ക്കുന്നത്. മൂന്ന് കുഞ്ഞുങ്ങളുള്ള ഇരുപത്തഞ്ചോളം ഫലസ്തീനി വനിതകള്‍ അധിനിവേശ തടങ്കലില്‍ കഴിയുന്നുണ്ട്. പോലിസ് നായയെ ഉപയോഗിച്ചും സ്ത്രീകളെ നഗ്നരാക്കിയും സയണിസ്റ്റ് സൈനികര്‍ പരിശോധന നടത്തുന്നത് പതിവാണത്രെ. തടവറകളില്‍ ഏറ്റവുമധികം പീഡനമനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് പറയുമ്പോള്‍‍ ഗാദയുടെ കണ്ണുകളില്‍ തിളക്കുന്ന രോഷാഗ്നി മുഴു ലോകത്തിനും നേരെയുള്ളതാണ്. മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്‍റെയും മന്ത്രങ്ങളുരുവിട്ട് നിര്‍വൃതിയടയുന്ന പരിഷ്കൃത ലോകത്തിന് നേരെ പുച്ഛത്തിന്‍റെയും രോഷത്തിന്‍റെയും ചോദ്യമെറിയുകയാണ് ഗാദയെ പോലുള്ള നൂറുകണക്കിന് ഫല‍സ്തീനി
മാതൃത്വങ്ങള്
അവലംബം : അല്‍ജസീറ ‍‍‍

No comments: