Thursday, April 17, 2008

ഫലസ്തീന്‍: മരണം 23 കവിഞ്ഞു



ഗസ്സ: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം തുടരുന്ന നിഷ്ഠൂര ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. രക്തസാക്ഷികളായവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. പോരാളികളുടെ ഷെല്ലാക്രമണം തടയാനെന്ന പേരില്‍ ഗസ്സയില്‍ കടന്നാക്രമണം നടത്തിയ അധിനിവേശ സൈന്യത്തിന്‍റെ നടപടിയിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. സധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് അധിനിവേശ ശക്തിക്ക് തിരിച്ചടി നല്‍കണമെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഹമാസ് പോരാളികളോട് ആവശ്യപ്പെട്ടു

സമയം നഷ്ടപ്പെടുത്താതെ ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിന് ശ്രമിക്കണമെന്നും ഇസ്രായേലുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഹമാസ് മഹ് മൂദ് അബ്ബാസിനോടാവശ്യപ്പെട്ടു. ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമാണത്തിന് ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന്‍റെ ഭീഷണിക്ക് തൊട്ടുടനെയാണ് ഹമാസിന്‍റെ പ്രസ്താവന. ഹമാസ് നേതാക്കളെ വധിക്കാന്‍ മടിക്കില്ലെന്ന് ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. തലക്ക് പകരം തലയായിരിക്കും ഫലമെന്ന് ഹമാസ് അതിന് മറുപടി നല്‍കുകയുണ്ടായി

അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

No comments: