Monday, April 21, 2008

ഭീകര സഹായ ആരോപണം ഗള്‍ഫിന് നേരെയും; എത്യോപ്യ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചു

ദോഹ : ഭീകരര്‍ക്ക് സഹായം നല്‍‍കുന്നുവെന്ന ആരോപണം ഗള്‍ഫിന് നേരെയും.റേബ്യന്‍ ഗള്‍ഫിലെ എണ്ണ, പ്രകൃതി വാതക സമ്പന്ന രാജ്യമായ ഖത്തറിനാണ് അവസാനമായി ഭീകരതക്ക് പിന്തുണ നല്‍കുന്നുവെന്ന ആരോപണം നേരിടേണ്ടി വന്നത്. ശക്തമായ അമേരിക്കന്‍ പിന്‍ബലമുള്ള എത്യോപ്യയാണ് ഖത്തറിനെതിരെ ആരോപണമുന്നയിക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തത്. സോമാലിയയിലെ ഭീകരവാദിളെ പിന്തുണക്കുന്നുവെന്നും `ആഫ്രിക്കന്‍ കൊമ്പി`ല്‍ അസ്ഥിരത വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് എത്യോപ്യ ഇന്നലെ തീരുമാനമെടുത്തത്. ഇതെക്കുറിച്ച് ഖത്തര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
സോമാലിയയിലും മറ്റുമുള്ള തീവ്രവാദികളെയും ഭീകരവാദികളെയും പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതാണ് ഖത്തറിന്‍റെ നിലപാട്. ഇതുവരെ ക്ഷമാപൂര്‍വമായ നിലപാട് കൈകൊണ്ടു. ഈ ശത്രുതാപരമായ സമീപനം ഇനി സഹിക്കാനാവില്ലെന്ന് എത്യോപ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, എത്യോപ്യക്കെതിരെ ഐരിത്രിയയെ സഹായിക്കുന്നതാണ് ഖത്തറിന്‍റെ നയം. ഖത്തറിലെ ചില മാധ്യമങ്ങള്‍ തങ്ങള്‍‍ക്കെതിരെ പ്രചാരണം നടത്തുന്നതായും വിദേശ മന്ത്രാലയം ആരോപിച്ചു. അല്‍ജസീറ ചാനലിനെക്കുറിച്ചാണ് എത്യോപ്യ ആക്ഷേപമുന്നയിച്ചത്. സോമാലിയയിലെ ഇസ്ലാമിക പോരാട്ടത്തെ കുറിച്ച സുദീര്‍ഘമായ പ്രത്യേക റിപ്പോര്‍ട്ട് സമ്പ്രേഷണം ചെയ്തു വരികയാണ് അല്‍ജസീറയിപ്പോള്‍. ആഫ്രിക്കയിലെങ്ങും സ്വന്തം ബ്യൂറോയുള്ള അപൂര്‍വം ചാനലുകളിലൊന്നാണ് അല്‍ജസീറ. മുമ്പ് തുനീഷ്യയും സൗദി അറേബ്യയും അല്‍ജസീറയുടെ ചില റിപ്പോര്‍ട്ടുകളുടെ പേരില്‍ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. ആ രാജ്യങ്ങള്‍ പിന്നീട് ബന്ധം പുന:സ്ഥാപിക്കുകയുണ്ടായി

മിഡിലീസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക ക്യാമ്പ് നിലവിലുള്ള ഖത്തറില്‍ ഇസ്രായേല്‍ വാണിജ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്

No comments: