Sunday, April 13, 2008

ഭീകരബന്ധം ആരോപിക്കപ്പെട്ട 18 സലഫികള്‍ക്ക് തുനീഷ്യയില്‍ തടവ്

തുനീഷ്യ:ഭീകരബന്ധം ആരോപിക്കപ്പെട്ട പതിനെട്ട് ഇസ്ലാമിസ്റ്റ് സലഫികള്‍ക്ക് തുനീഷ്യന്‍ കോടതി തടവ് ശിക്ഷ വിധിച്ചു. ഒരു വര്‍ഷം മുതല്‍ എട്ട് വര്‍ഷം വരെയാണ് തടവ്. ശിക്ഷിക്കപ്പെട്ടവരില്‍ പ്രഭാഷകനായ ‍ഖതീബ് അല്‍ ഇദ് രീസിയാണ്(52) പ്രമുഖന്‍. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ അപ്പീല്‍ കോടതിയെ സമീപിക്കും. തന്‍റെ കട അനുമതിയില്ലാതെ യോഗങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് ഖതീബിനെതിരായ ആരോപണം. കടയില്‍ പലരും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അവരില്‍ 2006ലെ സര്‍ക്കാര്‍ വിരുദ്ധ കലാപത്തിലേര്‍പ്പെട്ടവരുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ജിഹാദിനെ കുറിച്ച് അഭിപ്രായം തേടി വന്ന യുവാക്കളോട് വ്യവസ്ഥാപിത ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിനിറങ്ങരുതെന്ന് ഉപദേശിച്ചതായി അദ്ദേഹം പറയുന്നു
കഴിഞ്ഞ വര്‍ഷം പതിനാല് പേര്‍ കൊല്ലപ്പെട്ട സര്‍ക്കാര്‍ - സലഫിസ്റ്റ് സംഘര്‍ഷത്തിന് ശേഷം ഇസ്ലാമിസ്റ്റുകള്‍ക്കും സലഫികള്‍ക്കും നേരെ ഭരണകൂടം നടപടികള്‍ പൂര്‍വാധികം ശക്തമാക്കിയിരുന്നു. 2003 മുതല്‍ ഭീകര ബന്ധം ആരോപിക്കപ്പെട്ട രണ്ടായിരത്തോളം പേര്‍ തുനീഷ്യന്‍ തടവറകളിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

No comments: