Saturday, November 8, 2008

മുന്നൂറിലധികം ഹമാസ് പ്രവര്‍ത്തകര്‍ വെസ്റ്റ്ബാങ്കില്‍ തടവില്‍

ഗസ്സ: ഫലസ്തീനിലെ പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ്ബാങ്ക് ) ഫതഹ് അധീനതയിലുള്ള സുരക്ഷാ സേനയുടെ തടവില്‍ കഴിയുന്ന ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും‍ രാഷ്ട്രീയ നേതാക്കളും തടവിലുണ്ട്. ഇവരില്‍ പലരും ഒഅതിനഞ്ച് വര്‍ഷത്തിലേറെയായി ഫതഹ് തടവിലാണെന്ന് അല്‍ഇസ് ലാഹ് പാര്‍ട്ടിയുടെ വനിതാ എം.പി സമീറ അല്‍ഹലായിക വെളിപ്പെടുത്തി. അനുരഞ്ജന ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് കഴിഞ്ഞ മാസം തങ്ങളുടെ തടവിലുള്ള ഫതഹ് അനുയായികളെ ഹമാസ് വിട്ടയച്ചെങ്കിലും ഫതഹ് അനുകൂല നടപടിക്ക് തയാറാകാത്തത് അനുരഞ്ജന ചര്‍ച്ച തടസപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.


ഹമാസ് അനുകൂലികളായ തടവുകാരെ സൈനികര്‍ ക്രൂരമായി മര്‍ദിക്കുന്നതായി സമീറ പറയുന്നു. അതേസമയം വെസ്റ്റ്ബാങ്കില്‍ ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി സുരക്ഷാ സേന തുടരുകയാണത്രെ. മുപ്പതോളം പേരെ വെള്ളിയാഴ്ച മാത്രം പിടികൂടിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഒരൊറ്റ രാഷ്ട്രീയ തടവുകാരന്‍ പോലുമില്ലെന്നും സാമ്പത്തിക, സൈനിക, സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്നുമാണ് സുരക്ഷാ സേനയുടെ ന്യായീകരണം.

അവലംബം: അല്‍ജസീറ

No comments: