Thursday, November 20, 2008

വെസ്റ്റ് ബാങ്കില്‍ ഒരാഴ്ചക്കിടെ മുപ്പത് തവണ ഇസ്രായേല്‍ കടന്നുകയറ്റം


റാമല്ല: ഫലസ്തീനിലെ ഗസ്സാ ചീന്തിന് മേലുള്ള ഉപരോധത്തിന് സമാന്തരമായി പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ്ബാങ്ക് ) ഇസ്രായേല്‍ സൈന്യത്തിന്‍റെ കടന്നുകയറ്റം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. വെസ്റ്റ്ബാങ്കിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കടന്ന് ഫലസ്തീനികളെ റാഞ്ചുന്നത് പതിവാക്കിയിരിക്കയാണ് അധിവേശ സൈന്യം. തദ്ദേശീയര്‍ക്കും വീടുകള്‍ക്കും നേരെ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നതും ആക്രമണം നടത്തുന്നത് സൈന്യത്തിന് നിത്യവിനോദമാണെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഈ മാസം പതിമൂന്ന് മുതല്‍ പത്തൊമ്പത് വരെയുള്ള വാരത്തില്‍ മാത്രം മുപ്പത് തവണയാണ് സയണിസ്റ്റ് സേന റെയ്ഡ് ചെയ്തത്. ഇക്കാലയളവില്‍ രണ്ട് കുട്ടികളടക്കം 44 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. 29 പേരെയാണ് തലേ ആഴ്ചയില്‍ പിടിച്ചുകൊണ്ടുപോയത്. ചൊവ്വാഴ്ച ( നവംബര്‍ 18 ) പതിനാറ് പേരെയാണ് അല്‍ഫവാര്‍ അഭയാര്‍‍ത്ഥി ക്യാമ്പില്‍ നിന്ന് മാത്രമായി സൈന്യം റാഞ്ചിയത്. ഇതോടെ ഈ വര്‍ഷം വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 2184 ആയി.
അവലംബം: ഖുദ്സ് പ്രസ്

No comments: