Monday, March 31, 2008

പലസ്തീനില്‍ കുടിയേറ്റകേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുന്നു

ജെറൂസലം: ഇസ്രായേല്‍-പലസ്തീന്‍ സമാധാന പദ്ധതി പരിപോഷിപ്പിക്കുന്നതിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് മേഖലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ച സുപ്രധാന റിപ്പോര്‍ട്ട് പുറത്തു വന്നു. ഇസ്രായേല്‍ സംഘടനയായ "പീസ് നൗ" ആണ്‌ അന്നാപൊളിസ് സംഭാഷണങ്ങള്‍ക്കു ശേഷം കുടിയേറ്റ കേന്ദ്രങ്ങള്‍ ഭീഷണമായ തോതില്‍ വര്‍‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

റോഡ്മാപ്പ് പദ്ധതിയനുസരിച്ച് 2001 മാര്‍ച്ചിനു ശേഷം നിര്‍മിക്കപ്പെട്ട മുഴുവന്‍ കുടിയേറ്റകേന്ദ്രങ്ങളില്‍ നിന്നും പിന്‍മാറുമെന്ന് ഇസ്രായേല്‍ ഗവണ്‍മെന്‍റ്‌ ഉറപ്പ് നല്‍കിയിരുന്നു. അന്നാപോളിസ് ഉച്ചകോടിയിലാകട്ടെ ഇത് ആവര്‍ത്തിക്കുകയുമുണ്ടായി.

അതിനിടെയാണ്‌ 101 കുടിയേറ്റ കേന്ദ്രങ്ങളിലായി 500 കെട്ടിടങ്ങളെങ്കിലും പുതുതായി നിര്‍മിച്ചു കൊണ്ടിരിക്കുന്നതായി വിശദമായ ചിത്രങ്ങളുടേയും ഭൂപടങ്ങളുടേയും സഹായത്തോടെ പീസ് നൗ വെളിപ്പെടുത്തുന്നത്. ഓരോ കെട്ടിടവും ദശക്കണക്കിന്‌ പാര്‍പ്പിടയൂനികളുള്‍ക്കൊള്ളുന്നതാണ്‌.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രതിരോധ മന്ത്രി യെഹൂദ് ബറാക് കുടിയേറ്റ കേന്ദ്രങ്ങള്‍ക്കുള്ളിലായി 960 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളില്‍ ഒപ്പു വെച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചില കേന്ദ്രങ്ങളെങ്കിലും പട്ടണമായി വികസിപ്പിക്കാനുള്ള പദ്ധതികളില്‍ ആഭ്യന്തര മന്ത്രി മുഈര്‍ ഷത്രീത് ഒപ്പു വെച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

അതേ സമയം നഗരം പൂര്‍ണ്ണമായും ജൂതവല്‍ക്കരിക്കുക എന്ന ലക്‌ഷ്യത്തോടെ അധിനിവിഷ്ട ഖുദ്സ് (ജെറൂസലേം) ഇതു വരേ സാക്‌ഷ്യം വഹിച്ചിട്ടില്ലാത്ത കുടിയേറ്റ വികസനപ്രവര്‍ത്തനങ്ങളാണ്‌ നടന്നു കൊണ്ടിരിക്കുന്നതെന്ന് പീസ് നൗ തറപ്പിച്ചുപറയുന്നു.

റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ നവംബറിലെ അന്നാപോലിസ് ഉച്ചകോടിക്കു ശേഷം കിഴക്കന്‍ ജെറൂസലമില്‍ മാത്രമായി 750 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ഇസ്രായേല്‍ ഭരണകൂടം നല്‍കിക്കഴിഞ്ഞു. അതേ സമയം 2007-ല്‍ ഇത് വെറും 46 പാര്‍പ്പിട യൂനിറ്റുകളായിരുന്നു! കൂടാതെ 3600 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാനുകളില്‍ ആസൂത്രണ സമിതി ഒപ്പു വെച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

അതിനിടെ പടിഞ്ഞാറേ കരയിലെ ജൂത കുടിയേറ്റ കേന്ദ്രത്തില്‍ 600 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി ജെറുസലം നഗരസഭാ കൌണ്‍സില്‍ അറിയിച്ചു.

മേഖലയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന കോണ്ടലീസ റൈസ് 2008 അവസാനത്തോടെ ശാശ്വതമായ സമാധാനത്തിലെത്തിച്ചേരാനാവുമെന്ന് 'പ്രത്യാശ' പ്രകടിപ്പിച്ച സന്ദര്‍ഭത്തിലാണ്‌ അമേരിക്കയുടെ തന്നെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളേയും കരാറുകളേയും നോക്കു കുത്തിയാക്കിക്കൊണ്ട് ഇസ്രായേലിന്‍റെ നഗ്നമായ കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അവലം‌ബം: അല്‍ജസീറ

2 comments:

മിഡിലീസ്റ്റ് ന്യൂസ് said...

ജെറൂസലം: ഇസ്രായേല്‍-പലസ്തീന്‍ സമാധാന പദ്ധതി പരിപോഷിപ്പിക്കുന്നതിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് മേഖലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ച സുപ്രധാന റിപ്പോര്‍ട്ട് പുറത്തു വന്നു. ഇസ്രായേല്‍ സംഘടനയായ "പീസ് നൗ" ആണ്‌ അന്നാപൊളിസ് സംഭാഷണങ്ങള്‍ക്കു ശേഷം കുടിയേറ്റ കേന്ദ്രങ്ങള്‍ ഭീഷണമായ തോതില്‍ വര്‍‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

rathisukam said...

ജെറൂസലം: ഇസ്രായേല്‍-പലസ്തീന്‍ സമാധാന പദ്ധതി പരിപോഷിപ്പിക്കുന്നതിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് മേഖലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ച സുപ്രധാന റിപ്പോര്‍ട്ട് പുറത്തു വന്നു. ഇസ്രായേല്‍ സംഘടനയായ "പീസ് നൗ" ആണ്‌ അന്നാപൊളിസ് സംഭാഷണങ്ങള്‍ക്കു ശേഷം കുടിയേറ്റ കേന്ദ്രങ്ങള്‍ ഭീഷണമായ തോതില്‍ വര്‍‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

റോഡ്മാപ്പ് പദ്ധതിയനുസരിച്ച് 2001 മാര്‍ച്ചിനു ശേഷം നിര്‍മിക്കപ്പെട്ട മുഴുവന്‍ കുടിയേറ്റകേന്ദ്രങ്ങളില്‍ നിന്നും പിന്‍മാറുമെന്ന് ഇസ്രായേല്‍ ഗവണ്‍മെന്‍റ്‌ ഉറപ്പ് നല്‍കിയിരുന്നു. അന്നാപോളിസ് ഉച്ചകോടിയിലാകട്ടെ ഇത് ആവര്‍ത്തിക്കുകയുമുണ്ടായി.

അതിനിടെയാണ്‌ 101 കുടിയേറ്റ കേന്ദ്രങ്ങളിലായി 500 കെട്ടിടങ്ങളെങ്കിലും പുതുതായി നിര്‍മിച്ചു കൊണ്ടിരിക്കുന്നതായി വിശദമായ ചിത്രങ്ങളുടേയും ഭൂപടങ്ങളുടേയും സഹായത്തോടെ പീസ് നൗ വെളിപ്പെടുത്തുന്നത്. ഓരോ കെട്ടിടവും ദശക്കണക്കിന്‌ പാര്‍പ്പിടയൂനികളുള്‍ക്കൊള്ളുന്നതാണ്‌.