Tuesday, July 22, 2008

കണ്ണുകെട്ടിയ ഫലസ്തീനിയോട് ഇസ്രായേല്‍ ക്രൂരത


ഗസ്സ: കൊടുംക്രൂരതകള്‍ക്ക് പേരുകേട്ടതാണ് സയണിസ്റ്റ് സേന. ഫലസ്തീനി സിവിലിയന്‍ യുവാവിനോടുള്ള ഇസ്രായേലി സൈനികരുടെ ക്രുര ചെയ്തികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പിടിയിലായ യുവാവിനെ ഇരുകൈകളും പിന്നിലേക്ക് കെട്ടി കണ്ണ് കെട്ടിയ ശേഷം റബര്‍ ബുള്ളറ്റ് പ്രയോഗിക്കുന്ന ചിത്രങ്ങള്‍ ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്.പതിനാല് വയസുള്ള ഫലസ്തീനി പെണ്‍കുട്ടിയാണ് അധിനിവേശകരുടെ ക്രൂരത കാമറയില്‍ പകര്‍ത്തിയത്.

ഈ മാസം ഏഴിന് പടിഞ്ഞാറെ കരയില്‍ (വെസ്റ്റ് ബാങ്ക്) നടന്ന വിഭജന മതിലിനെതിരായ പ്രതിഷേധ പ്രകടനത്തിനിടെയാണ് അശ്റഫ് അബൂറഹ് മ(27)യെ ഭടന്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടി സൈനിക വാഹനത്തിനരികെ കൊണ്ടുപോയി റബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ യുവാവ് പരാതി നല്‍കിയിട്ടില്ല. പട്ടാള അച്ചടക്കത്തിന് നിരക്കാത്തതാണ് സംഭവമെന്ന് ഇസ്രായേല്‍ സേനാ വൃത്തങ്ങള്‍ പ്രതികരിച്ചു

No comments: